മനില: മധ്യ ഫിലിപ്പീൻസിലെ സ്കൂളിൽ രണ്ട് വിദ്യാർഥികൾ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു. ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. 14ഉം 15ഉം വയസുള്ള കുട്ടികളാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു പിസ്റ്റൾ പിടിച്ചെടുത്തു.
തക്ലോബാൻ സിറ്റിയിലെ സർക്കാർ സ്കൂളായ സാൻജോസ് നാഷണൽ ഹൈസ്കൂളിലായിരുന്നു സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം പെൺകുട്ടികളാണ്.
പ്രതികളിലൊരാളെ സ്കൂളിൽനിന്നുതന്നെ പിടികൂടി. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട രണ്ടാമനെ സമീപത്തുള്ള വീട്ടിൽനിന്നാണു പിടികൂടിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.